Sunday, March 25, 2007

'കലം ഉപദേശി'

കോട്ടയത്തുനിന്നും ഏകദേശം 8 കിലോമീറ്റര്‍ കിഴക്കു മാറി മണര്‍കാട്‌ എന്ന എന്റെ ഗ്രാമം. സാധാരണക്കരില്‍ സാധാരണക്കാരായവരാണ്‌ എന്റെ നാട്ടുകാര്‍. ഇടയ്ക്കിടക്ക്‌ എന്റെ നാട്ടിലൂടെ ഒരു ഉപദേശി വരുമായിരുന്നു. നാട്ടുകാര്‍ പൊതുവെ സമധാനപ്രിയരും കുന്നായ്മ, കുതികാല്‍വെട്ട്‌, പരദൂഷണം, കുതിരകയറ്റം, വേലിചാടല്‍ എന്നീ സ്വഭാവങ്ങള്‍ അവരില്‍ ലവലേശം പോലുമില്ലാതിരുന്നതുകൊണ്ടും ഉപദേശിക്ക്‌ നാട്ടില്‍ വലിയ മാര്‍ക്കെറ്റില്ലായിരുന്നു.

മുട്ടിനുതാഴെവരെ മാത്രമുള്ള ഒരു പാന്റും അയഞ്ഞ വലിയ ഷര്‍ട്ടുമാണ്‌ ഉപദേശിയുടെ സധാരണ വേഷം. ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്ന പേരിനു ചേരുന്ന വിധം കയ്യില്‍ എപ്പോഴും ഒരു മണ്‍കലവും പിന്നെ തോളില്‍ ഒരു പ്ലാസ്റ്റിക്‌ ചാക്ക്‌ നിറയെ എന്തൊക്കെയൊ സാധനങ്ങളും ഉണ്ടായിരുന്നു. അങ്ങേര്‌ എവിടെനിന്ന് വരുന്നുവെന്നൊ എങ്ങൊട്ടു പൊകുന്നുവെന്നൊ ആര്‍ക്കും അറിയില്ല. ആരും അദ്ദേഹത്തോടൊന്നും ചോദിച്ചില്ല അദ്ദേഹം ആരോടും ഒന്നും പറഞ്ഞുമില്ല. വെറുതെ വഴിയിലൂടെ നടക്കും - ഉച്ചത്തില്‍ എന്തൊക്കെയോ ചില കാര്യങ്ങള്‍ വിളിച്ചുപറയും. പറഞ്ഞതെന്തെന്നു അങ്ങേര്‍ക്കൊ കേട്ടതെന്തെന്നു ഞങ്ങള്‍ക്കോ മനസ്സിലായിരുന്നില്ല. പൊതുവെ നിരുപദ്ദ്രവകാരിയായിരുന്നതിനാല്‍ അങ്ങേരോട്‌ ആര്‍ക്കും ഒരു പരിഭവവും ഇല്ലായിരുന്നു. ഇടയ്ക്ക്‌ ഉപദേശം നിര്‍ത്തിയിട്ട്‌ വഴിയരികെയുള്ള ചില വീടുകളില്‍ കയറി ഭിക്ഷയായി കലത്തില്‍ അരി വാങ്ങും. കലം നിറയുമ്പോള്‍ എങ്ങോട്ടൊ നടന്നുമറയും.

ഇങ്ങനെ കാലം കുറെ കഴിഞ്ഞു. കൃത്യമായി എല്ലാ ആഴ്ചയിലും മുടക്കമില്ലാതെ നടന്നുകൊണ്ടിരുന്ന ഈ പരിപാടിയ്ക്കു മാറ്റം വന്നത്‌ പെട്ടെന്നായിരുന്നു.അന്നും പതിവു പോലെ ഉപദേശി വന്നു. കലവും ചാക്കുമായി. മണ്‍പാതകള്‍ കൂടിച്ചേരുന്ന ചൈറിയ കവലയില്‍ നിന്നു. എല്ലാവരും ശ്രദ്ദിക്കുന്നു എന്ന് മനസ്സിലായപ്പോള്‍ പിന്നെ ഒറ്റ പ്രസംഗമായിരുന്നു. "എന്റെ പ്രിയമുള്ളവരേ - എന്റെ ഭാര്‌യ ഗര്‍ഭിണി ആകാതിരിക്കേണ്ടതിന്‌ കര്‍ത്താവായ ദൈവം അവളുടെ ഗര്‍ഭപാത്രത്തില്‍ ഡി ഡി റ്റി വിതറിയിരിക്കുന്നു"ഒരു നിമിഷം ആ പ്രദേശമാകെ ഞെട്ടിത്തരിച്ചുനിന്നു. ഒരു ഇല പോലും അനങ്ങിയില്ല. പിന്‍ ഡ്രൊപ്‌ സൈലന്‍സ്‌. പതിവുപോലെ ഉപദേശി സമീപത്തുള്ള വീടുകളില്‍ ഭിക്ഷയ്ക്കായി കയറി.കലം നീട്ടി. എന്നാല്‍ പതിവിനു വിപരീതമയി സ്ത്രീകള്‍ പുറത്തിറങ്ങിയില്ല. ജീവിതതില്‍ ആദ്യം ഉപദേശിക്കൊന്നും കിട്ടിയില്ല. ആരോടും ഒരു പരിഭവവും പറയാതെ ഉപദേശി എങ്ങോട്ടൊ മറഞ്ഞു. ഒരിക്കലും മടങ്ങിവരാതെ.


എന്നാലും അന്നു മുതല്‍ ഞങ്ങളുടെ നാട്ടിലെ സ്ത്രീകള്‍ കണ്ട സ്വപ്നങ്ങളില്‍ ഒരു കലവും പിന്നെ ഒരു പൊതി ഡി ഡി റ്റിയും ഉണ്ടായിരുന്നു.എന്നാലും എനിക്ക്‌ എന്റെ പൊന്നുപ്ദേശീ - ഏതു സുവിശേഷത്തിലാണ്‌ ഈ മാര്‍ഗം രേഖപ്പ്പ്പെടുത്തിയിരിക്കുന്നത്‌ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടോ ഞാന്‍ ചോദിച്ചില്ല.

(സകല ചരചരങ്ങളുടെയും, ഭൂമിയുടെയും ഭൂമണ്‍ഡലത്തിന്റെയും സ്ര്ഷ്ടാവായ ദൈവത്തിന്‌ ഭൂമിയില്‍ മനുഷ്യ്ന്റെ എണ്ണം നിയന്ത്രിക്കാന്‍ ഇതല്ലാതെ മറ്റു മര്‍ഗമൊന്നുമില്ലേ?)

പിന്നീട്‌ കുറെ വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയത്തുനിന്നും തിരുവനന്തപുരത്തേയ്കുള്ള യത്രാമധ്യെ വഞ്ചിനാട്‌ എക്‌സ്‌പ്രസ്സില്‍ ഞാന്‍ സഞ്ചരിച്ചിരുന്ന കോച്ചില്‍ കൊല്ലം സ്‌റ്റേഷനില്‍ നിന്നും അതേ രൂപത്തില്‍ അതേ ഭാവത്തില്‍ കയ്യില്‍ ഒരു കലവും ഒരു ചാക്കുമയി ഒരാള്‍ കയറി. അതു ഞങ്ങളുടെ 'കലം ഉപദേശി' ആയിരുന്നു.

2 comments:

കൃഷ്ണദാസ് നടുവത്ത്, ഗുരുവായൂര്‍ said...

Gambeeramaayi,,,,

Ezhuthuka....dinam prathi....

All the Best...

Settings 4 Malayalam BLOG

http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.htm

sathee said...

i it very much also iam a kottayamkaran